ദില്ലി: ബാബറി മസ്ജിദ് ആക്രമണക്കേസിന്റെ വിധി ലഖ്നൗ പ്രത്യേക സിബിഐ കോടതി സെപ്റ്റംബർ 30ന് പറയുമെന്ന് ജഡ്ജിയായ സുരേന്ദ്ര കുമാര്‍ യാദവ് വ്യക്തമാക്കി. മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, ബിജെപിയുടെ ഉന്നത നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കമുളള 32 പ്രതികൾ കോടതിയില്‍ ഹാജരാകണം.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമാവാൻ അഞ്ച് വർഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്
1992 ൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് കേസിന്റെ വിധിയാണ് 28 വർഷങ്ങൾക്ക് ശേഷം വരുന്നത്. ആഗസ്റ്റ് 31ന് വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം പിന്നീട് ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. കേസിലെ വിഐപികള്ക്കെതിരെയുളള ഗുഢാലോചനക്കുറ്റം പുനസ്ഥാപിക്കാൻ സിബിഐക്ക് സുപ്രീം കോടതി അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക