സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ ഒരു തരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ വേണ്ടിവരും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരം ഇവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട് സ്പോട്ടുകള്‍ കൂടി; 21 പ്രദേശങ്ങളെ ഒഴിവാക്കി
ഇത് എല്ലാവരും ഉൾകൊള്ളണം. മാസ്ക് ഇല്ലാതെ, അകലം പാലിക്കാതെയുള്ള ഏതൊരു പ്രവർത്തനവും ഇപ്പോൾ നടത്താൻ പാടില്ല. അക്രമസമരം പൂർണമായി ഒഴിവാക്കണം. ഈ ഘട്ടത്തിൽ ഇത്തരത്തിലുള്ള രീതികൾ നാടിനെതിരെയുള്ള വെല്ലുവിളിയാണ്.
നിയമലംഘനവും രോഗവ്യാപനം പ്രോത്സാഹിപ്പിക്കാതിരിക്കാനും എല്ലാവരും തയാറാകണം. കെ.ടി.ജലീൽ വിഷയത്തിൽ സെപ്റ്റംബർ 11 മുതൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളിൽ സംഘർഷമുണ്ടായി. 385 കേസ് റജിസ്റ്റർ ചെയ്തു, 1131 പേർ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക