നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം.
വടക്കന്‍ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പിന്നോക്ക് സാഹചര്യങ്ങളില്‍ പിറന്നുവീണ മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലപ്പത്തെത്തിയത് സ്വന്തം പ്രയത്നം കൊണ്ടുമാത്രമാണ്. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസുമാണ് മോദിക്കുമുന്നിലെ കടമ്പകളെ ഇല്ലാതാക്കിയത്.
പരമ്പരാഗത ചട്ടക്കൂടിന് പുറത്തേക്ക് ചിന്തിക്കാനും പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായപരിഹാരങ്ങള് നിര്‍ദ്ദേശിക്കാനും കഴിയുന്നതാണ് മോദിയെ മറ്റുള്ള നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
വേഷത്തിലെ കണിശത, ഏല്‍പ്പിക്കുന്ന ജോലി അച്ചടക്കത്തോടെ നിര്‍വഹിക്കാനുള്ള മിടുക്ക്, സാമൂഹികാവബോധം തുടങ്ങിടയവയിലൂടെ മോദി മറ്റ് കുട്ടികളില്‍ നിന്ന് ഏറെ ഭിന്നമായിരുന്നുവെന്ന് വഡ്നഗറിലെ അദ്ദേഹത്തിന്റെ സമകാലികര്‍ ഓര്‍ക്കുന്നു.
ചായവിറ്റ് നടന്ന ആ ബാല്യം ഇന്ത്യൻ രാഷ്ട്രീയഗതി മാറ്റിമറിച്ച ഒരു ആഖ്യാനത്തിന്റെയും ലോകം പഠിക്കുന്ന പ്രചാരണ തന്ത്രത്തിന്റെയും ഭാഗം. മോദിക്ക് സൗജന്യമായി ഒന്നും നല്കാന് ആരുമുണ്ടായിരുന്നില്ല. കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ , പുതിയ അറിവിനും ആശയത്തിനും കാട്ടിയ ആവേശത്തിലൂടെ, തളരാത്ത യാത്രകളിലൂടെ, ലക്ഷ്യബോധം നല്കിയ അച്ചടക്കത്തിലൂടെ, ഉറച്ച തീരുമാനങ്ങൾക്ക് കാട്ടിയ ആർജ്ജവത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു.
അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതീകവുമായി മോദി ഉയർന്നു. ഇന്ന് ഹിന്ദുത്വ ദേശീയതയുടെയും അപാരപ്രഹരശേഷിയുടെയും അതിമാനുഷ രൂപവും. ലട്ട്യൻസ് ദില്ലിക്കു പുറത്തുള്ള, ഖാൻ മാർക്കറ്റ് ഗ്യാംഗിൽ പെടാത്ത മോദിക്ക് 130 കോടി ജനങ്ങളെ തന്റെ അജണ്ടയ്ക്കു ചുറ്റും കറക്കാൻ ആറുവർഷത്തിലായി.
ഹൂസ്റ്റണിൽ, ന്യൂയോർക്കിൽ, ലണ്ടനിൽ, ദുബായിയിൽ ആധുനിക ഇന്ത്യയിൽ ഒരിന്ത്യൻ നേതാവിനും വിദേശത്ത് ഇതുപോലെ ആരവം ഉയർന്നിട്ടില്ല. തെരുവിലെയും സ്റ്റേഡിയങ്ങളിലെയും ആ മുഴക്കത്തിൽ സബ്കാ വിശ്വാസ് അഥവാ എല്ലാവരുടെ വിശ്വാസത്തിന്റെയും തരംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള നാലുവർഷം ബാക്കിയുള്ളപ്പോഴാണ് മോദിയുടെ ഈ ജന്മദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക