കാഞ്ഞങ്ങാട്: കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കുന്നതും സോഷ്യലിസമാണെങ്കിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെ ഒരുകൂട്ടം ചെരുപ്പ് തുന്നല്പ്പണിക്കാര് സോഷ്യലിസ്റ്റുകളാണ്. രാവിലെ മുതൽ നേരം ഇരുട്ടും വരെ ചെരുപ്പ് തുന്നി കിട്ടുന്ന പണം കൂട്ടിനോക്കി എല്ലാവരും ചേർന്ന് തുല്യമായി വീതിച്ചെടുക്കും.
ദിവസം അഞ്ച് ജിബി ഡാറ്റ; 499 രൂപയുടെ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍
പരസ്പരം പരാതിപ്പെടാതെ എല്ലാവരും ഒരേ വിഹിതം കൈപ്പറ്റി സന്തോഷത്തോടെ മടങ്ങുന്നു. കല്യാണ്‍ റോഡ് സ്വദേശി നാരായണന്, കാരക്കുഴിയിലെ ഭാസ്കരന്, പുതിയകണ്ടത്തെ ഹരിദാസ്, കാസര്‍കോട്ടെ കൃഷ്ണന്, മൂലക്കണ്ടത്തെ രാഘവന് എന്നിവരാണ് പരസ്പരം കൂലി വീതിച്ചെടുത്ത് കഴിയുന്നത്.
കോവിഡിന്റെ പ്രതിസന്ധിയിൽ അകപ്പെട്ട് കുടുംബത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ മനസിലാക്കി പരസ്പരം സഹായകമായി ജീവിച്ചു പോരുകയാണിവർ. വർഷങ്ങളായി ഇവർ ഈ തൊഴിൽ ചെയ്യുന്നെങ്കിലും നഗരത്തിന്റെ വികസനം മൂലം ഇവർക്ക് ഇരിപ്പിടം നഷ്ടമാവുകയും അതുവഴി തൊഴിൽ കുറയുകയും ചെയ്തതിനെ തുടർന്നാണ് മൂന്നു വർഷം മുൻപ് ഈ രീതി ആരംഭിച്ചത്.
ഒരാള്‍ക്ക് മുന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കാത്ത് നിന്നാല്‍ തൊട്ടടുത്തയാളിലേക്ക് കൈമാറും. മണിക്കൂറോളം മഴയത്തും വെയിലത്തും ഇരുന്ന് ജോലി ചെയ്ത് തളരുന്നതിനാൽ ഒരു കൂടാരത്തിനായുള്ള അപേക്ഷയുമായി ഇവർ മുന്നോട്ടു വന്നിട്ട് കാലം ഏറെയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക