കുമളി: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. വിവിധ ജില്ലകളിലേക്ക് പുറത്തു നിന്നും വരുന്നവർ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന സമ്മതിച്ചതാണ് വരുന്നത്.
എന്നാലും പലരും അത് പാലിക്കാത്തതായി റിപോർട്ടുകൾ പുറത്തു വരുന്നു. ഏലത്തോട്ടം തൊഴിലാളികള്‍, ഉടമകള്‍, വ്യാപാരികള്‍ എന്നിങ്ങനെയാണ് പാസ് വാങ്ങി 500-700 വരെ ആൾക്കാരാണ് ഇടുക്കിയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ കുമിളിയിൽ എത്തുന്നത്.
കഴിഞ്ഞ ആഴ്ചവരെ 100-200 വരെ ആൾകാരാണ് വന്നുകൊണ്ടിരുന്നത്. തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ പേരും. അതിൽ തന്നെ മധ്യപ്രദേശിൽ നിന്നുമുള്ളവരാണ് കൂടുതൽ.
സംസ്ഥാന അതിർത്തിയിലെ കോവിഡ് ജാഗ്രത കേന്ദ്രത്തിൽ നിന്നും പരിശോധനയിലൂടെ പണി ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഇവരെ കടത്തിവിടുന്നതെങ്കിലും ക്വാറന്റീന് ലംഘിച്ച് ഇവരില്‍ മിക്കവരും തോട്ടങ്ങളില്‍ ജോലിക്കിറങ്ങുകയും ടൗണുകളിലും വാഹനങ്ങളിലും കയറുന്നതായും പൊലീസ് കണ്ടെത്തിയതായി പറയുന്നു.
എന്നാൽ അതിർത്തി കടക്കുന്ന ആൾക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാൻ അധികൃതർക്കോ നടപടിയെടുക്കാൻ പോലീസിനോ കഴിയുന്നില്ല. ഇത് സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക