ഹൈദരബാദ്: തെലങ്കാനയിലെ മെഡ്ച്ചല്‍ ജില്ലയിൽ വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്തിറങ്ങിയ 12കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശവശീരം പൊലീസ് അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്രയില്‍ 434 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മൃതദേഹത്തിന് സമീപം കുട്ടിയുടെ സൈക്കിളും ഉണ്ടായിരുന്നു. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പെണ്‍കുട്ടി വൈകീട്ട് ആറിനും ഏഴിനും ഇടയിലാണ് വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തിറങ്ങിയതെന്നാണ് ഉള്ളത്.
രക്ഷിതാക്കളുടെ ആരോപണം മുന്‍സിപ്പില്‍ അതോറിറ്റിയുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണമെന്നാണ്. പെണ്‍കുട്ടി മരിച്ചത് നിറഞ്ഞ അഴുക്കുചാലില്‍ വീണാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക