ഐപിഎല്‍ ആവേശത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ യുഎഇയിലെ വേദികള്‍, കാലാവസ്ഥ എന്നിവയിലേക്കാണ് ആരാധകരുടെ കണ്ണെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്ക്കും എന്നതിനെ ചൊല്ലിയും കണക്കു കൂട്ടലുകള്‍ ശക്തമാണ്.
അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തിലാണ് മുംബൈ-ചെന്നൈ മത്സരം. 35 ഡിഗ്രി സെല്‍ഷ്യസ് ചൂടിലായിരിക്കും ഇരു ടീമുകള്‍ക്കും കളിക്കേണ്ടി വരിക. ഈ സമയം ഈര്‍പ്പം കൂടുതലാവുന്നതോടെ പിച്ച് ബാറ്റ്സ്മാന്മാര്ക്ക് വെല്ലുവിളി സൃഷ്ടിക്കും.
യുഎഇയിലെ ഐപിഎല്ലിന് വേദിയാവുന്ന മൂന്ന് സ്റ്റേഡിയങ്ങളും സ്പിന്നര്‍മാരെ തുണക്കുന്നതാണ്. യുഎഇയിലെ സമ്മര്‍ സീസണില്‍ പിച്ച് വേഗം കുറഞ്ഞതാവുന്നു. ഇത് റണ്‍സ് കണ്ടെത്താന്‍ ബാറ്റ്സ്മാന്മാരെ കുഴക്കും. 150നും 200നും ഇടയിലാവും ഉയര്‍ന്ന സ്കോര്‍ എന്നാണ് കണക്കാക്കുന്നത്.
ചെന്നൈയുടെ സ്പിന്‍ നിരയില്‍ പീയുഷ് ചൗള, രവീന്ദ്ര ജഡേജ എന്നിവരുടേയും, മുംബൈ നിരയില്‍ രാഹുല്‍ ചഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടേയും പ്രകടനം ഇന്ന് നിര്‍ണായകമാവും. 2019 ഒക്ടോബര്‍ 27നാണ് ഇവിടെ അവസാനമായി ട്വന്റി20 മത്സരം നടന്നത്. അന്ന് കാനഡക്കെതിരെ ജയിച്ചു കയറിയ യുഎഇ 154 റണ്‍സാണ് സ്കോര്‍ ചെയ്തത്.
2019 മാര്‍ച്ച് 27നാണ് ഇവിടെ അവസാനമായി ഏകദിനം നടന്നത്. അന്ന് പാകിസ്ഥാനെതിരെ ജയിച്ച ഓസ്ട്രേലിയ സ്കോര്‍ ചെയ്തത് 266 റണ്‍സും. 45 ട്വന്റി20കള്‍ ഷെയ്ക് സയിദ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നു. 150ന് മുകളില്‍ സ്കോര്‍ കണ്ടെത്തുക എന്നത് ഇവിടെ പ്രയാസകരമാണ്.
ചെന്നൈ സൂപ്പര്‍ കിങ്സ് സാധ്യത ഇലവന്: വാട്സന്, റായിഡു, ഡുപ്ലസിസ്, കേദാര്‍ ജാദവ്, ധോനി, ജഡേജ, ബ്രാവോ, ചൗള, ദീപക് ചഹര്‍, ശര്‍ദുല്‍ താക്കൂര്‍, ഇമ്രാന് താഹിര്‍.
മുംബൈ ഇന്ത്യന്‍സ് ഇലവന്: രോഹിത് ശര്‍മ, ഡികോക്ക്, ഇശാന് കിഷന്, സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ്, ഹര്‍ദിക്, ക്രുനാല്‍, രാഹുല്‍ ചഹര്‍, ധവാല്‍ കുല്‍ക്കര്‍ണി, ബൂമ്ര, ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക