അമേരിക്കൻ സുപ്രിംകോടതി ജഡ്ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്ടണ്ണിലെ സ്വവസതയിൽ വച്ചായിരുന്നു മരണം. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ധീരമായി പോരാടിയ വനിതയായിരുന്നു റൂത്ത് ബേഡർ ഗിൻസ്ബർഗ്.
അമേരിക്കയിലെ സുപ്രിംകോടതിയിലെ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്ന റൂത്ത് 27 വർഷമായി ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 1993ലാണ് റൂത്ത് ബേഡർ ഗിൻസ്ബർഗിനെ സുപ്രിംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്യുന്നത്. അങ്ങനെ ആ കസേരയിലിരിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി റൂത്ത് മാറി.
വിർജീനിയ മിലിറ്ററി ഇൻസ്റ്റിട്യൂട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹർജിയിൽ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് ലോകശ്രദ്ധ നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക