എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരിയണ്ണന് ലക്ഷ്മണൻ, ബെന്നി എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ തമിഴ്നാട് സേലം സ്വദേശിയാണ്. ബെന്നി ഏത് നാട്ടുകാരനാണെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്ത് പരക്കെ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിൽ
രണ്ട് പേരും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാറ്റും മഴയും കാരണം ഇലക്ട്രിക് പോസ്റ്റില്‍ നിന്നുണ്ടായ സ്പാര്‍ക്കാണ് അപകട കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക