ഇരുന്നൂറിലധികം ഇവി ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾക്കുമായി സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
കാര്‍ഷിക ബില്ലിൽ പ്രതിഷേധം: ശിരോമണി അകാലിദള്‍ രാഷ്ട്രപതിയെ കണ്ടു
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹിയിലെ സമ്പദ് വ്യവസ്ഥ ഉയർത്തുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നയം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ്, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്, ഡിഎസ്ഐഐഡിസി തുടങ്ങിയ ഏജന്‍സികള്‍ തങ്ങളുടെ അധികാരപരിധിയില്‍ സാധ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് റിപ്പോർട്ട്.
പട്ടാള ചിത്രങ്ങൾക്കുശേഷം കുടുംബചിത്രമൊരുക്കാൻ മേജർ രവി…! ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും
പുതിയ ഇവി പോളിസിയിലൂടെ ഇരുചക്ര വാഹനങ്ങള്‍, ത്രീ വീലറുകള്‍, ഇ-റിക്ഷകള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കും. ഒപ്പം ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ വന്‍തോതില്‍ പ്രോത്സാഹനം നല്‍കും. മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും പോളിസി. പുതിയ റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ക്കും ഓഫീസുകള്‍ക്കും 20 ശതമാനം പാര്‍ക്കിംഗ് സ്ഥലം ഇവികള്‍ക്കായി നീക്കിവയ്ക്കാനും പുതിയ നയം നിര്‍ബന്ധിക്കുന്നു. ആദ്യത്തെ 30,000 ചാര്‍ജിംഗ് സോക്കറ്റുകള്‍ക്ക് 6,000 രൂപയില്‍ താഴെയുള്ള ചാര്‍ജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 100 ശതമാനം സബ്സിഡി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക