ന്യൂഡല്‍ഹി: കാർഷികബിൽ പ്രതിഷേധത്തെ തുടർന്നുണ്ടായ നടപടിയിൽ സസ്പെൻഷനിലായ എട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഏകദിന ഉപവാസമിരിക്കുകയായിരുന്നു. അവർക്ക് ചായയുമായി എത്തിയിരിക്കുകയാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്.
രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു
ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ തന്നോട് അക്രമാസക്തമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ഒരു ദിവസം താനും ഉപവാസം അനുഷ്ഠിക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ അറിയിച്ചു. രാജ്യസഭയില്‍ നിന്ന് തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കെ.കെ.രാഗേഷും എളമരം കരീമും അടക്കമുള്ള എംപിമാർ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി പാര്‍ലമെന്റ് അങ്കണത്തിൽ ഉപവാസം ആരംഭിച്ചത്.
രാത്രി പുല്ലില്‍ പുതപ്പുവിരിച്ച് കിടന്നുറങ്ങി ഇവര്‍ പ്രതിഷേധിച്ചു. ഇതിനിടയിലാണ് രാവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഉപവാസമിരിക്കുന്ന എംപിമാരെ ചായയുമായി കാണാനെത്തിയത്. എന്നാല്‍ ഇതൊരു ഷോ ആണെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് അഭിപ്രായപ്പെട്ടു. അതേസമയം എംപിമാരെ ചായയുമായി കാണാനെത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിവംശിനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക