ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ യോഗ്യനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘കൊസവോയും സെര്‍ബിയയും വര്‍ഷങ്ങളായി പരസ്പരം കൊല്ലുകയാണ്. അവര്‍ തമ്മിലുള്ള കൂട്ടക്കുരുതി നമ്മളാണ് അവസാനിപ്പിക്കുന്നത്. ഇനി അവരത് അവസാനിപ്പിക്കാന്‍ പോവുകയാണ്. നമുക്ക് ഒത്തുചേരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്’ – ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നു.
ഇരുന്നൂറിലധികം ഇവി ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍
ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ചതിനാണ് ട്രംപിനെ നോര്‍വെ പാര്‍ലമെന്റഗം ക്രിസ്റ്റ്യന്‍ ട്രൈബിങ് സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തത്. 2019 നുശേഷം രണ്ടാം തവണയാണ് ട്രൈബിങ് ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യുന്നത്. പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സെര്‍ബിയന്‍ പ്രസിഡന്റുമായും കൊസവോ പ്രധാനമന്ത്രിയുമായും ഡൊണാൾഡ് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ചര്‍ച്ചക്ക് കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തെ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
പട്ടാള ചിത്രങ്ങൾക്കുശേഷം കുടുംബചിത്രമൊരുക്കാൻ മേജർ രവി…! ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക