വാഷിംഗ്ടണ്‍: 2024 ൽ ഒരു വനിതയുൾപ്പടെയുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായി നാസ വെളിപ്പെടുത്തി. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്ക്ക് നാസ കണക്കാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക.
60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചില്ല; സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ജാമ്യം
ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്കി നിശ്ചയിച്ച പദ്ധതിയാണിത്. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ അമേരിക്കന്‍ ഭരണകൂടം ധനസഹായം നല്‍കേണ്ടി വരുമെന്നും 2021-25 ബജറ്റ് വര്‍ഷങ്ങളില്‍ ഇതിനായുളള പണം ഉള്‍പ്പെടുത്തുമെന്നുമാണ് വിവരം. ആര്‍ട്ടിമിസ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച മാദ്ധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നാസയുടെ രക്ഷാധികാരി ജിം ബ്രിഡെന്‍സ്റ്റൈന്‍ ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിസ്മസിന് ആദ്യത്തെ 3.2 ബില്യണ്‍ ഡോളര്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍, 2024ല്‍ ചന്ദ്രനിലിറങ്ങാന്‍ സജ്ജരാണെന്ന് ബ്രിഡെന്‍സ്റ്റൈന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക