തൃശൂര്‍: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള വാഹനപരിശോധനയ്ക്ക് ഇന്ന് തുടക്കം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെയുള്ള രീതിയാണിത്. നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുക.
തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി
കറൻസി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. എ ടി എം കാർഡ് ഉപയോഗിച്ച് പിഴ അടക്കാനുള്ള സംവിധാനം ഇതിലുണ്ട്. അല്ലാത്തപക്ഷം നേരിട്ടും പിഴ അടക്കാം.
യന്ത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്പ് സമാനമായ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും പോലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക