കൊച്ചി: കോതമംഗലത്ത് കുട്ടിയാന കുഴിയില്‍ വീണു. ചക്കിമേട് വനാതിര്‍ത്തിയോട് ചേര്‍ന്നുളള പുരയിടത്തിലെ മാലിന്യ കുഴിയില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിട്ടത്.
അന്ന് മുഖ്യമന്ത്രി പറഞ്ഞു,’രണ്ടാഴ്ചക്കകം അറിയാം’ ; പുറത്തുവരുന്നത് ജാഗ്രത കുറവിന്റെ കണക്കുകൾ
https://twitter.com/i/status/1308329969630679041
ഇന്ന് പുലര്‍ച്ചെയാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാന കുഴിയില്‍ വീണത്. രക്ഷപ്പെടുത്തിയ ശേഷവും നാട്ടില്‍ കറങ്ങിയ ശേഷമാണ് കുട്ടിയാന കാട്ടില്‍ കയറിയത്. ആറടിയില്‍ താഴെ മാത്രം ആഴമുളള കുഴിയിലാണ് കുട്ടിയാന വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. അവശതയായ നിലയിലായിരുന്നു ആനക്കുട്ടി. മണ്ണുമാന്തി കൊണ്ട് ഒരു വശം ഇടിച്ച് പുറത്തെത്തിച്ച ആനക്കുട്ടി കൂട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരഞ്ഞു കൊണ്ട് റോഡിലൂടെ നടത്തം തുടങ്ങി.
ആനയുടെ ഇടതു പിന്‍കാലിന് മുഴയും പരിക്കുമുണ്ട്. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട കുട്ടിയാനയാണ് അബദ്ധത്തില്‍ കുഴിയില്‍ വീണത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക