കൊച്ചി: മലയാറ്റൂരില്‍ സ്ഫോടനമുണ്ടായ പാറമടയുടെ ഉടമകള്‍ക്കെതിരെ പോലീസ് തിരച്ചില്‍ ശക്തമാക്കി. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ മലയാറ്റൂര്‍ ഇല്ലിത്തോട് സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ട് അതിഥി തൊളിലാളികളാണ് മരിച്ചത്. വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ ആയിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പുത്തേന്‍ ദേവസിക്കുട്ടി മകന് ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മതിയായ സുരക്ഷ ഇല്ലാതെയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
പാറമട ഉടമകള്‍ക്ക് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗൈനെസേഷനും സ്ഫോടനം നടന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. മലയാറ്റൂര്‍ സ്ഫോടനത്തില്‍ എറണാകുളം ജില്ലാ കളക്ടർ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക