ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം പാര്‍ലമെന്റില്‍ നടന്ന കാര്‍ഷിക ബില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം, സിപിഐ അംഗങ്ങളാണ് പാര്‍ലമെന്റില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. അതേസമയം, പ്രതിഷേധിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകള്‍ തടുക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി
തൊഴില്‍ ബില്ലിന് പിന്നാലെ ഇന്ന് ഔദ്യോഗികഭാഷാ ബില്‍ കൂടി ജമ്മു കശ്മീര്‍ പാസാക്കിയിരുന്നു. തുടർന്ന് രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാനാണ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തതെന്നും സഭയില്‍ നടന്ന ചില സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടന്ന കാര്‍ഷിക ബില്‍ പ്രതിഷേധത്തില്‍ ബിനോയ് വിശ്വവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക