ഒക്ടോബർ ഒന്നു മുതൽ കാലാവധിയുള്ള റസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് ഒമാനിലേക്ക് തിരികെ വരാൻ അനുമതി നല്കി. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് ഇത് ഒക്ടോബര്‍ ഒന്നിനാണ് ഒമാനിലെ വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി തുറക്കുന്നത്.
ഒക്ടോബർ ഒന്നിനാണ് രാജ്യാന്തര വിമാന സർവീസുകൾക്കായി ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നത്. തിരികെ വരുന്ന വിദേശ തൊഴിലാളികൾക്കായി വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകും. ഇതിന് പുറമെ 14 ദിവസത്തെ ക്വാറൈൻറനും നിർബന്ധമായിരിക്കും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്നസുപ്രീം കമ്മിറ്റിയുടെ യോഗം ആണ് തീരുമാനിച്ചത്.
അതേസമയം ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക