തിരുവനന്തപുരം: ജീവനക്കാരുടെ സാലറി കട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി 3 നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ ഒന്നും തിരഞ്ഞെടുക്കാതെ കട്ട് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കത്തു നല്കി.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു
സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിൽ കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നല്കിയാല് തുടര്‍ന്നുള്ള കട്ടിനോടു സഹകരിക്കാമെന്നറിയിച്ചാണ് കത്തു നല്‍കിയത്. നേരത്തേ പിടിച്ച ഒരുമാസത്തെ ശന്പളം ഒക്ടോബറില്‍ തന്നെ നല്‍കണമെന്നും പിഎഫ്, വായ്പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ചു മാസത്തേക്ക് ഒഴിവാക്കണമെന്നുമുള്ള നിബന്ധനകളും ജോയിന്റ് കൗണ്‍സിൽ മുന്നോട്ട് വച്ചു.
ഇതു പാലിക്കാമെങ്കില്‍ അടുത്ത മാസങ്ങളില്‍ ശമ്പളം പിടിക്കുന്നതിൽ എതിർപ്പില്ലെന്നാണ് അറിയിച്ചത്. ശമ്പളം പിടിക്കാന്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനും പണിമുടക്ക് ആരംഭിക്കാനുമാണ് യുഡിഎഫ്, ബിജെപി അനുകൂല സംഘടനകളുടെ തീരുമാനം. പാര്‍ട്ടിയുടെ നിലപാടു കേട്ട ശേഷം ഈ ആഴ്ച തന്നെ വീണ്ടും സംഘടനകളുടെ യോഗം വിളിക്കാമെന്ന് സർക്കാർ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക