പാലക്കാട്: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
2019ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്.
അഭിനയകലയുടെ പെരുന്തച്ചന്റെ ഓർമയ്ക്ക് 8 വയസ്സ്
അദ്ദേഹത്തിന്റെ വീടായ ദേവായനത്തില്‍ വച്ചായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. 50 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക