ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റേയും സിപിഐ നേതാവ് ആനിരാജയുടേയും പേര് ഉള്‍പ്പെടുത്തിയാതായി റിപ്പോർട്ട്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ആരോപിച്ചതാണ് ഇരുവരുടെയും പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി കലാപത്തെ കുറിച്ച് ഇവര്‍ അംഗമായ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയെന്നാണ് പോലീസ് പറയുന്നത്.
പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജയിച്ചു
യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന മഹിളാ ഏകതാ മാര്‍ച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പൊലീസ് ഭാഷ്യം. നേരത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക