വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
റാഫേല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്
ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ട്രംപ് ഇത്തരത്തില്‍ ഒരു സൂചന നല്‍കിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെ മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയാണ് യുഎസ്സിലെ മിക്ക സംസ്ഥാനങ്ങളും എന്നാല്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്.
മെയില്‍ ബാലറ്റുകള്‍ തിരഞ്ഞെടുപ്പ് തിരിമറിക്ക് കാരണമാകുമെന്ന ആരോപണമാണ് ട്രംപ് ഉയര്‍ത്തുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ സമാധാന പരമായിരിക്കുമെന്നും അധികാരകൈമാറ്റത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക