ന്യൂഡല്‍ഹി: ജൂൺ 15 ന് ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ ഗല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ മരിച്ചതായി ചൈന റിപ്പോർട്ട് ചെയ്യുന്നു. ഈയാഴ്ച ആദ്യം മോള്‍ഡോയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന സൈനിക- നയതന്ത്രതല ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഗല്‍വാന്‍ സംഘര്‍ഷം ഉണ്ടായതിന് ശേഷം ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ എണ്ണത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്.
ജമ്മുകാശ്മീരിൽ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം
സമുദ്ര നിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ചൈനീസ് കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ട വിവരം നേരത്തെ ചൈന അംഗീകരിച്ചിരുന്നു. എന്നാൽ ചൈന പറഞ്ഞതിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക