ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായിട്ടാണ് ആണ് വോട്ടെടുപ്പ്. പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കര്‍ശനമായി നിരീക്ഷിക്കും. ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്ന് കമ്മിഷന് അറിയിച്ചു.
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
തിരക്ക് ഒഴിവാക്കാന്‍ പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. നക്സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കണം പ്രചാരണ പ്രവര്‍ത്തനങ്ങൾ.
കോവിഡ് സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പ്. എണ്പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാവും.
ഇതിനു പുറമേ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അവര്‍ക്കു വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പിന്റെ അവസാനം ദിവസം നീരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് അതത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി അധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക