ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറാനുള്ള ധോനിയുടെ താത്പര്യം ഇല്ലായ്മ ഒരിക്കല്‍ കൂടി ചെന്നൈയെ പിന്നോട്ടടിച്ചു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ നിന്ന് ജയിക്കാന്‍ 78 റണ്‍സ് വേണ്ടപ്പോഴാണ് ധോനി ക്രീസിലേക്ക് ഇറങ്ങിയത്.
ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഏഴാമനായാണ് ഇറങ്ങിയത് എങ്കില്‍ മൂന്നാമത്തേതിലേക്ക് എത്തിയപ്പോള്‍ ആറാമത് ധോനി ബാറ്റുമായി ക്രീസിലേക്ക് എത്തി. എന്നാല്‍ ഇത് കളിയില്‍ ഒരു വ്യത്യാസവും സൃഷ്ടിക്കാന്‍ പോന്നതായിരുന്നില്ല. ചെന്നൈ ബാറ്റിങ് നിരയില്‍ ടോപ് 5ലേക്ക് ഇറങ്ങാന്‍ ധോനി തയ്യാറാവുന്നില്ലെന്ന് വ്യക്തം.
നാലാമത് ധോനി ബാറ്റിങ്ങിന് ഇറങ്ങണം എന്ന മുറവിളി ഇതോടെ ശക്തമാണ്. എന്നാല്‍ യുവതാരം രുതുരാജ് ഗയ്കവാദിനെയാണ് ധോനി നാലാമത് ഇറക്കിയത്.
അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവരെ മുന്പില് കണ്ട് സാം കറാനേയെ, രവീന്ദ്ര ജഡേജയേയോ മുകളിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ചെന്നൈക്ക് മുന്‍പിലുണ്ടായി. പന്ത് ബാറ്റ്സ്മാനിലേക്ക് വരുമ്പോള്‍ ഇടംകയ്യന്മാര്ക്ക് സ്പിന്നര്‍മാര്‍ക്കെതിരെ കുറച്ച് കൂടി എളുപ്പം കളിക്കാന്‍ സാധിച്ചാനെ.
മധ്യ ഓവറുകളില്‍ സ്ട്രൈക്ക് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍മാരെ ഉപയോഗിക്കാതിരുന്നതിലും ധോനിക്ക് പിഴച്ചു. മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ചെന്നൈക്ക് സാധിച്ചിരുന്നെങ്കില്‍ ഡല്‍ഹിയെ ഇതിലും കുറവ് സ്കോറില്‍ ഒതുക്കാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു.
ബൗളിങ്ങില്‍ രവീന്ദ്ര ജഡേജക്ക് തിളങ്ങാന്‍ സാധിക്കാത്തതും ചെന്നൈക്ക് തിരിച്ചടിയാണ്. ആദ്യ മൂന്ന് ഓവറില്‍ 40 റണ്‍സ് വഴങ്ങി ചീത്തപ്പേരും ജഡേജ ഇവിടെ സ്വന്തമാക്കി. നാല് ഓവറില്‍ ജഡേജ വഴങ്ങിയത് 44 റണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക