അന്താരാഷ്ട്ര കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ വോഡാഫോൺ നൽകിയ നികുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലമായി വിധി. 20,000 കോടി രൂപയുടെ നികുതി ബാധ്യത വോഡാഫോൺ കമ്പനിക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ ഈ വാദം തള്ളുകയായിരുന്നു കോടതി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹേഗിലെ അന്താരാഷ്ട്ര ആര്ബിട്രേഷന് ട്രൈബ്യൂണൽ വോഡാഫോണിന് അനുകൂലമായി വിധിച്ചത്.
ഭീഷണി അങ്ങ് കൈയില്‍ വെച്ചാല്‍ മതി റോഷന് മാത്യു; പ്രതികരണവുമായി സംവിധായകന് റിഷി ശിവകുമാര്‍
2007 ൽ ഹച്ചിസണിൽ നിന്നും വോഡാഫോൺ ടെലികോം കമ്പനി ഏറ്റെടുക്കുന്നതോടെയാണ് നികുതി തർക്കത്തിനു തുടക്കമാകുന്നത്. കേന്ദ്ര സർക്കാർ നികുതി പലിശ ഇനത്തിൽ 12 കോടി രൂപയും പിഴ ഇനത്തിൽ 7.9 കോടി രൂപയുമാണ് വോഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. രണ്ട് ബില്യൺ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചെലവുകൾക്കായി വോഡാഫോണിന് നാൽപത് കോടി നൽകാനും കോടതി വിധിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക