നടന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുതിയ ആരോപണങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നീങ്ങുകയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങളിലേക്കും സിനിമ പ്രവര്ത്തകരിലേക്കുമാണ് അന്വേഷണം നീളുന്നത്.
ഫോറൻസിക്കിൽ നിങ്ങൾ കണ്ട അപകടം യഥാർത്ഥത്തിൽ സംഭവിച്ചത്; മേക്കിങ് വിഡിയോ പുറത്ത്
വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞു. 2019 ജൂലൈ 28-നാണ് കരണ്‍ സിനിമയിലെ തന്റെ സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ വിരുന്നൊരുക്കിയത്.
ഷാഹിദ് കപൂര്‍, ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്, അര്ജുന് കപൂര്‍, മലൈക അറോറ, വിക്കി കൗശാല്‍ തുടങ്ങിയ താരങ്ങള്‍ അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. വിരുന്നില്‍ നിന്നുള്ള വീഡിയോയും അന്ന് വ്യാപകമായി പ്രചരിക്കുകയും താരങ്ങള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന ആരോപണങ്ങളും പിന്നാലെ വന്നു. ആ സമയത്ത് തന്നെ അത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി കരണ്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) വെള്ളിയാഴ്ച കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.
നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക