യൂട്യൂബില്‍ അശ്ലീല വിഡിയോകളിട്ട വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രം.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന് ശാന്തിവിള ദിനേശനെതിരെ കേസെടുത്തതും ദുര്‍ബലവകുപ്പുകള്‍ ചുമത്തി. എന്നാല്‍ വിജയ് പി.നായരെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തി.
പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടേയും ആവശ്യം പാടെ തള്ളി; രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചു
അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായര്‍ രാത്രി നിലപാട് മാറ്റി പരാതി നല്കി. അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.
അപമര്യാദയായി പെരുമാറിയെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പ്രതിഷേധവും പ്രതികരണവും കേസായെങ്കിലും സൈബര്‍ ഇടങ്ങളിലെ അധിക്ഷേപത്തിനെതിരായ നിയമനടപടികളിലെ കാര്യക്ഷമതയില്ലായ്മ തുറന്ന് കാട്ടുന്നതാണ് ഈ കേസിലെയും പൊലീസ് നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക