ചെന്നൈ: ആശുപത്രിയിൽ അടക്കാൻ പണമില്ലാത്തതിന്റെ പേരിൽ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതതേഹം വിട്ടുകൊടുത്തില്ല. ഒടുവിൽ ഉപരാഷ്ട്രപതി നേരിട്ട് ഇടപെട്ടാണ് മൃതദേഹം വിട്ടു കൊടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മെഡി അവഴി പ്രചരിക്കുന്ന വ്യാജ വാർത്തയാണ് ഇത്. ഇതിനെതിരെയാണ് എസ്പിബിയുടെ മകൻ ചരൺ രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/SPB/posts/3513821265342355?__cft__[0]=AZWxReWsPPoGlbWvplERB0DJoBOHhu44GjtjfHY6HXdSlbyvsuAYRdZ9mzEwFzd9RmJf5K6ViRGw5aux5LRReJXQQ1-Iv3CBpcYLZxZYRFxI3BULuE0H_5nAMFSNqr1FUqCKRql7WAD9llAjbBMYeAkU7in0qOYo_UHK3DsYpqnFtM2OiE-FjZOcVxaK4ood5moxSzPwXmw1Oc8y9LQOioOScY7DtEkXdnzAvk601NfspDN4wziBgKA7qT8P1Bpj27gsywZ-EcAj3Co2Q7GbpenN&__tn__=%2CO%2CP-R
പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷേ ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്.
ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നും ചരൺ അപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക