സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രി സയ്യിദ അന്‍വറ തൈമൂര്‍ (84 ) അന്തരിച്ചു. അസമിൽ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു സയ്യിദ അന്‍വറ തൈമൂര്‍. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. നാലു വർഷത്തോളമായി ആസ്ട്രേലിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവിടെ വെച്ച് തന്നെയാണ് അന്ത്യം.
1972,1978,1983,1991 എന്നീ കാലയളവില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്‍വറ തൈമൂര്‍ രണ്ട് പ്രാവശ്യം മന്ത്രി കസേരയിലും ഇരുന്നിട്ടുണ്ട്. രണ്ട് പ്രാവശ്യം രാജ്യസഭയിലേക്കും അന്‍വറ തൈമൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ നോമിനേഷനിലൂടെയും 2004ല്‍ തെരഞ്ഞെടുപ്പിലൂടെയുമാണ് രാജ്യസഭയിലെത്തിയത്. 2011ൽ ഇവർ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നു. അന്‍വറ തൈമൂറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് ഭരണാധികാരി ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക