ഇരിങ്ങാലക്കുട: മാപ്രാണം ജങ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന കാന നിർമ്മാണത്തിന്റെ ഭാഗമായ കെട്ടിടം പൊളിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച എക്സിക്യുട്ടീവ് എൻജിനീയറും തമ്മിൽ വാക്കേറ്റം. ഒരാഴ്ചയോളമായി മാപ്രാണത്ത് മാവേലി സ്റ്റോറിന് സമീപത്ത് നിന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കാനനിര്‍മാണം നടക്കുന്നു. നിരവധി കടകളുടെ മുന്‍വശവും വീടുകളുടെ മതിലുകളും പൊളിച്ചാണ് നിര്‍മാണം തുടരുന്നത്.
ബാബറി മസ്ജിദ് കേസ് വിധി പ്രസ്താവന നാളെ; ആശങ്ക മുറുകി ബിജെപി കേന്ദ്ര നേതൃത്വം
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാപ്രാണം ജങ്ഷനില്‍ എത്തിയപ്പോള്‍ നിലച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആേരാപണം. ഇതിന് കാരണം മാപ്രാണം ജങ്ഷനിലെ ചക്രംപ്പിള്ളി കോംപ്ലക്സ് എന്ന ബഹുനില കെട്ടിടം സി.പി.എം നേതാവിേന്റത് ആയതിനാല്‍ ഈ കെട്ടിടം മാത്രം പൊളിക്കാതെ നിലനിര്‍ത്തുന്നുവെന്നും ഇത് പക്ഷപാതമാണെന്നും ആരോപിച്ചാണ് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മിനിയോട് ബി.ജെ.പി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായത്.
ബി.ജെ.പി നേതാക്കളായ സന്തോഷ് ബോബന്, ഷാജുട്ടന്‍, ശ്യാംജി മാടത്തിങ്കല്‍, സ്വരൂപ്, സന്തോഷ് കാര്യാടന്‍, ശ്രീജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക