ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; പൊതുമരാമത്ത് എൻജിനീയറെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ
രണ്ട് വർഷമായി അടിച്ചമർത്തപ്പെടുന്നുവെന്നും സംഘടനയുടെ ഇന്ത്യൻ ശാഖയുടെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ പറയുന്നു. അതിനാൽ സംഘടനയുടെ എല്ലാ ജോലികളും ഗവേഷണ പ്രവർത്തനങ്ങളും നിർത്തലാക്കുന്നുവെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്നും ആംനസ്റ്റി.
വിദേശത്ത് നിന്ന അനധികൃതമായ ഫണ്ട് സ്വീകരണം, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ഡൽഹി കലാപം, ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നുണ്ടായ അവകാശ ലംഘനം എന്നിവയിൽ കേന്ദ്ര സർക്കാരിനെ ആംനസ്റ്റി വിമർശിച്ചിരുന്നു.
ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവനക്കാരെ തിരിച്ചയച്ചുവെന്നും കേന്ദ്രത്തിന്റ ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുന്നുവെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക