ബാബരി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചന കേസിൽ ലക്നൗ പ്രത്യേക സിബിഐ കോടതിയുടെ വിധി ഇന്ന്. ഇരുപത്തിയെട്ട് വർഷത്തോളം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാർ യാദവ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. സിആർപിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ കേസിലെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
സിനിമാസംഘത്തിന് കോവിഡ്…; സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു
മുൻ ഉപ പ്രധാനമന്ത്രി എൽകെ അദ്വാനി, മുതി൪ന്ന ബിജെപി നേതാക്കളായ മുരളീ മനോഹ൪ ജോഷി, ഉമാഭാരതി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരുൾപ്പെടെ മുപ്പത്തിരണ്ട് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകണം. ഇവരോട് ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കല്യാൺ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായതിനാൽ ഹാജരാകാൻ സാധ്യത കുറവാണ്. 1992 ഡിസംബർ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വ വാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകർക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക