തിരുവനന്തപുരം: കേരള പോലീസ് ആക്റ്റില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സൈബര്‍ കേസുകളില്‍ നിലവില്‍ പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ മാത്രമല്ല തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും കുറ്റകരമാക്കുന്ന രീതിയിലുള്ള നിയമനിര്‍മാണം വേണമെന്നാണ് ഡിജിപി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ബാബറി മസ്ജിദ് വിധി; വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി
വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും കൂടാതെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധിക്ഷേപിക്കുന്നതിന് ശിക്ഷ നല്‍കണമെന്നും ശിപാര്‍ശയിലുണ്ട്. കര്‍ശന നടപടികള്‍ക്ക് മതിയായ നിയമം കേന്ദ്ര ഐ.ടി ആക്ടില്‍ ഇല്ല. ആയതിനാൽ കേരള പോലീസ് ആക്ടില്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക