ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീതിയുടെ മേലുള്ള സമ്പൂർണ്ണ ചതിയാണിതെന്ന് യെച്ചൂരി ട്വിറ്ററില്‍ പറഞ്ഞു. നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാബരി മസ്ജിദ്; വിധി അപഹാസ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടുവെന്നും ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി ജെ ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക