ലൈഫ് മിഷന് പദ്ധതിയിൽ കാഴ്ചക്കാരായി നോക്കി നിൽക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി. ഭവനരഹിതര്‍ക്ക് വിട് നല്കുന്ന പദ്ധതി നിയമ വ്യവസ്ഥയെ നേരിടുമ്പോള്‍ അത് നോക്കി നിൽക്കാനാകില്ല. വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിഫലം കുറച്ചിട്ടില്ല, സാവകാശം നൽകുകയാണുണ്ടായത് ; വാർത്തകൾ തള്ളി ടോവിനോയും നിർമ്മാതാവും
രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ മേല്‍ സിബിഐ ഇടപെടുമ്പോള്‍ സംസ്ഥാനം എന്തുചെയ്യണമെന്ന ചോദ്യമാണ് ഉയരുന്നത്. ലൈഫ് മിഷന് ഒരു തുകയും വിദേശ സംഭാവനയും സ്വീകരിച്ചിട്ടില്ലെന്നും 140 ഫ്ളാറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും യൂണിടാക്കും തമ്മിലാണ് ഏര്‍പ്പെട്ടിട്ടുള്ളതെന്നും എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക