സർക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർച്ചയായ സമരങ്ങളുണ്ടാവും. ജനങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ നോക്കേണ്ടന്നും സുരേന്ദ്രൻ പ്രതികരിച്ചു.
രാജ്യം മുഴുവൻ അൺലോക്ക് നിയമം പ്രാബല്യത്തിൽ വന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോൺഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്. അതിന് ശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക