സംസ്ഥാനത്ത് പതിമൂന്ന് ജില്ലകളില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ നടപ്പിലാക്കും. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പൊതുഇടങ്ങളിൽ ഉൾപ്പെടെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതിനും വിലക്കുണ്ട്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം.
കോവിഡ് വ്യാപനം; പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. അതേസമയം, കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ പ്രവർത്തിക്കാം.
സസ്പെന്ഷന് പിന്‍വലിക്കില്ല, ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിച്ചായിരിക്കണം ഇപ്പോള്‍ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ നടത്താൻ. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്പില് ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാനുള്ള അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക