തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. അനിൽകുമാറിന്റെ ബന്ധുക്കളെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച ഫോൺ രേഖകൾ പുറത്ത്.
രോഗിയുടെ നില തൃപ്തികരമെന്ന് പല തവണ അറിയിച്ചു. ഈ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. നിലവിൽ ആശുപത്രി ജീവനക്കാർക്കെതിരെ എടുത്ത നടപടിയിൽ തൃപ്തരല്ലെന്ന് അനിൽകുമാറിന്റെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചത് മൂന്ന് പേർ മാത്രമല്ലെന്നും കൂടുതൽ പേർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക