ഉത്തർപ്രദേശ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹാഥ്റസിലേക്ക്. കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്.
ബിഹാർ തിരഞ്ഞെടുപ്പ്; നേർപകുതിയായി സീറ്റുകൾ, ജെഡിയു 122ലും ബിജെപി 121 സീറ്റുകളിലും മത്സരിക്കും
യോഗി സര്‍ക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കുകയാണെന്ന് തുടക്കം മുതല്‍ ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ച സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്പില് പ്രതിഷേധിച്ചു. ജന്തര്‍ മന്തറിലും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് നേതൃത്വം നല്കി.
ഹത്രാസ് പെൺകുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആസാദിനെ കഴിഞ്ഞ ദിവസം പോലീസ് വീട്ടു തടങ്ങളിൽ ആക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക