വിപിൻദാസ് കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് കാർണിവറോസ്സ്. മാംസഭോജി എന്നർത്ഥം വരുന്ന ചിത്രം പ്രേക്ഷകനെ ഓരോ നിമിഷവും ആകാംഷയിലേറ്റുന്നതാണ്. 9 മിനിട്ടു മാത്രം ദൈർഘ്യമുള്ള കാർണിവറോസ്സ് ഹായവാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. കാമുകിയുടെ വിവാഹ ദിവസം തന്റെ നിസ്സഹായാവസ്ഥയെ അതിജീവിക്കുന്നതിനായി മയക്കുമരുന്നിലഭയം കണ്ടെത്തുന്ന ഹായവനും അത് അവനിലുണ്ടാക്കുന്ന ആഘാതവുമെല്ലാമാണ് സിനിമയുടെ ഉള്ളടക്കം.
ശ്രദ്ധേയമായി ‘തുടരും’; സ്വാസികയുടെ ഷോര്‍ട്ട് ഫിലിം ചർച്ചയാകുന്നു
ഒരാൾ മാത്രം ഒരു മുറിയുടെ പശ്ചാത്തലത്തിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഒൻപതു മിനിറ്റും അടുത്തതെന്ത് എന്നറിയാനുള്ള പ്രേക്ഷകന്റെ ആകാംഷയെ ഒരു തരത്തിലും കാർണിവറോസ്സ് നിരാശപ്പെടുത്തുന്നില്ല. പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തിൽ ഒരുപടി മുകളിലെത്തുന്നുണ്ട് ഈ ഹ്രസ്വചിത്രം. ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും ആസ്വാദകനെ പിന്നീടും ചിന്തയുടെ കയങ്ങളിലെയ്ക്ക് തള്ളിവിടുന്നുണ്ട്.
സിൽക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമ വീണ്ടും വരുന്നു; നടിയുടെ ജീവിതത്തിലെ വഴിത്തിരിവുകൾ സിനിമയിൽ
സിനിമ ടെലിവിഷൻ താരം നോബി മാർക്കോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കാർണിവറോസ്സ് റിലീസ് ചെയ്തത്. ഹ്രസ്വചിത്രം എന്നതിനേക്കാൾ ഒരു മുഴുനീള സിനിമ അനുഭവം തന്നെ കാഴ്ചക്കാരന് നൽകുന്ന കാർണിവറോസ്സിൽ അഭിനയിച്ചിരിക്കുന്നത് ഷെഹീൻ ഷംഷീർ ഖാസിം ആണ്. നാജിദ് നിസാറുദ്ധീൻ പശ്ചാത്തല സംഗിതവും ആഷിഷ് സുരേഷ് ചായഗ്രഹണവും ഗോകുൽ ഗോപൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക