തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ തടസ ഹർജിയുമായി നിക്ഷേപകരുടെ സംഘടന സുപ്രിംകോടതിയിൽ. തട്ടിപ്പിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത് ബി.ജെ.പിയുടെ ഐടി സെല്‍ കോ- ഓര്‍ഡിനേറ്റര്‍
ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകർ സുപ്രിംകോടതിയിൽ തടസ ഹർജി സമർപ്പിച്ചത്.തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാത്രമല്ല, തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോന്നിയിലെ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡിജിപിയുടെ സർക്കുലറും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക