യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിൽ ടി.വി.അനുപമ ഐഎഎസിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.
അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്സ്മാന് നജീബ് തറകായ് കാറപകടത്തില്‍ മരിച്ചു
നികുതി അടയ്ക്കാതെയാണ് സംസ്ഥാനത്തേയ്ക്ക് ഈന്തപ്പഴം ഇറക്കുമതി ചെയതത്. തുടര്‍ന്ന് 2017 മെയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായി ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള കത്തിടപാടുകളും നടന്നിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്കുന്ന പദ്ധതി നടപ്പാക്കിയതെന്നും അനുപമ അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ മൊഴി നല്‍കിയിട്ടുണ്ട്. ഈന്തപ്പഴം വിതരണം ചെയ്ത സമയത്ത് ടി.വി.അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക