രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാൻ ഉത്സവ സീസണുമായി ബന്ധപ്പെട്ട പരിപാടികൾ വ്യത്യസ്ത സമയങ്ങളിൽ നടത്തണം. സാമൂഹിക അകലം പാലിച്ച് ജനങ്ങൾക്ക് നിൽക്കുന്നതിനുള്ള സ്ഥലങ്ങൾ പ്രത്യേകം മാർക്ക് ചെയ്യണം.
കോവിഡ് വ്യാപനം നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തും. സാനിറ്റൈസറും ശരീരോഷ്മാവ് പരിശോധിക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണം. ആറടിയെങ്കിലും അകലം ആളുകൾ തമ്മിൽ വേണമെന്നും നിർദ്ദേശമുണ്ട്.
സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍
മതപരമായ സ്ഥലങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പർശിക്കുന്നതിനുള്ള വിലക്ക് തുടരും. ഭക്തിഗാനമേളകൾ നടത്താൻ അനുവാദമില്ല.
കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് അന്നദാനം നൽകാം. ഭക്ഷണം പാകം ചെയ്യുന്നവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി വേണം ഇത് ചെയ്യാൻ. പൊതുസ്ഥലങ്ങൾ ഇടക്കിടക്ക് അണുവിമുക്തമാക്കണം.
ഒക്ടോബർ 25നാണ് ദസ്റ ആഘോഷം. നവംബർ 14നാണ് ദീപാവലി ആഘോഷം നടക്കുക. ഈ രണ്ട് ആഘോഷങ്ങൾക്കും മുന്നോടിയായാണ് സർക്കാർ മാർനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഉത്സവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഉടനടി വൈദ്യസഹായം എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.
65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, പത്തുവയസിൽ താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ കഴിയണം. അതത് പ്രദേശങ്ങളിലെ സുരക്ഷാകാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ മുൻകൈയെടുക്കണമെന്നും മന്ത്രാലയം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക