മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്താന്‍ നോട്ടിസ് നൽകി. മൂന്നുമാസം മുന്‍പാണ് കസ്റ്റംസ് ശിവശങ്കറെ ആദ്യം ചോദ്യം ചെയ്തത്. സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സ്വണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി നൽകി.
മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ എം.ശിവശങ്കറിനെ ആറ് തവണ കണ്ടിരുന്നുവെന്നും സ്വപ്ന സുരേഷ് മൊഴിനല്‍കിയതായി എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ശിവശങ്കറും സ്വപനയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തിനും പിന്നിലെ കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം നടത്തുന്ന ഇഡി അറുപത് ദിവസം പിന്നിട്ടപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് 2019 സെപ്റ്റംബറില്‍ രാജിവച്ചശേഷം സ്പേസ് പാര്‍ക്കിലെ ജോലിക്കായി ശിവശങ്കറുമായി ബന്ധപ്പെട്ടുവെന്നാണ് സ്വപ്ന സുരേഷ് മൊഴിനല്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാം എന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കി. പിന്നീട് വന്നത് സ്പേസ് പാര്‍ക്ക് സിഇഒയുടെ വിളിയായിരുന്നു.
. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാനിധ്യമുണ്ടായിരുന്നതായും മൊഴിയില്‍ വ്യക്തമാക്കന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക