സമീപകാലത്തായി ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവും കോവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വര്‍ഗീയവത്കരണത്തിന് ശ്രമിച്ചുവെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും.
റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിമര്‍ശിച്ചു. തുടര്‍ന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക