തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായ ശേഷം ഗവൺമെന്റ് സർവീസിൽ തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് പുതിയ ചുമതലകൾ കൂടി. ആരോഗ്യ വകുപ്പ് ജോയിൻ സെക്രട്ടറി ആയിട്ടായിരുന്നു ശ്രീറാമിന്റെ മടങ്ങി വരവ്. എന്നാൽ ഇപ്പോൾ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തിലാണു ശ്രീറാമിന്റെ പുതിയ നിയമനം.
സ്വർണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്
ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണു പിആര്‍ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിര്‍ദേശം ചെയ്തത്.
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണു സര്‍ക്കാര്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര് റൂമിന്റെ ചുമതലയും സിഎഫ്എല്‍ടിസികളുടെ ചുമതലയും നല്‍കിയിരുന്നു. വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവയ്ക്കെതിരേ നടപടിക്കു പോലീസിനു കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍നിന്ന് ആരാഞ്ഞു ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളാണ് ഇപ്പോള്‍ ഫാക്ട് ചെക്ക് ഡിവിഷന് നിര്‍വഹിക്കുന്നത്.
കോവിഡ് കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണിലാണു പിആര്‍ഡിയില്‍ ഫാക്ട് ചെക്ക് ഡിവിഷന് രൂപവത്കരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ വ്യാജമെന്നു മുദ്ര കുത്തുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെയാണു ശ്രീറാമിന്റെ പുതിയ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക