തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന. തീപിടിത്തത്തിന് ഇടയാക്കിയെന്ന് കരുതുന്ന ചുമര്ഫാനി ( വാള്‍ഫാന്‍) ന്റെ ഫൊറന്‍സിക്ക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. ആ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് അപൂര്ണ്ണമെന്നുള്ള വിവരം പുറത്ത് വരുന്നത്. കൂടാതെ ഫാന്‍ കത്തിയതുമായി ബന്ധപ്പെട്ട പരിശോധനയും നടക്കുന്നതേയുള്ളൂ. രാസവസ്തുക്കളുടെ സാന്നിദ്ധ്യം തീപിടിത്തത്തിന് കാരണമായോ എന്നതില്‍ കെമിസ്ട്രി വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ഇതുവരെ വന്നിട്ടില്ല. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധനയും നടക്കുന്നതേയുള്ളൂ. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടാന്‍ മുഴുവന്‍ ഉപകരണങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് വരണം.
പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് നേരത്തേ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തിയത് ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ്. ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും പറഞ്ഞത് ഇതേ കാരണം തന്നെയാണ്. സര്‍ക്കാര്‍ നിലപാട് ശാസ്ത്രീയ അന്വേഷണം നടത്തി വേണം കാരണം കണ്ടുപിടിക്കാന്‍ എന്നതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്നാണ് ഫോറന്‍സിക് വിഭാഗം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക