ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കുനേരെ ആക്രമണമുണ്ടായതായി പരാതി. തനിയ്ക്കുനേരെ ആക്രമണമുണ്ടായതായി അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. മലപ്പുറം രണ്ടത്താണിയില്‍ നിന്ന് ചായകുടിക്കാനായി ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിച്ചു.
സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല
തുടർന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്ന്ന് വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. തന്റെ വാഹനത്തിന് പിന്നില്‍ രണ്ട് തവണ ഇടിക്കുകയായിരുന്നുവെന്നും തനിക്ക് പരിക്കുകളൊന്നും ഇല്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഒമ്പതു മണിക്കൂറില്‍ അധികം കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് പഠനം
അതേസമയം, സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇപ്പോഴുണ്ടായ അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക