ജയ്പൂര്‍: പൂജാരിയെ ഭൂമാഫിയ ജീവനോടെ ചുട്ടുകൊന്നു. സംഭവം നടന്നത് രാജസ്ഥാനിലെ കരോളിലാണ്
കൊല്ലപ്പെട്ടത് രാധാകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യപൂജാരി ബാബുലാല്‍ വൈഷ്ണവ് എന്നയാളാണ്. ഒരുസംഘം ആളുകള്‍ ഇദ്ദേഹത്തെ ആക്രമിച്ചശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. പൂജാരിക്ക് ക്ഷേത്രം നല്‍കിയിട്ടുളളത് അഞ്ച് ഏക്കര്‍ ഭൂമിയാണ്. ക്ഷേത്രത്തിലെ മുഖ്യപൂജാരിക്ക് ഉപജീവനമാര്‍ഗമെന്ന നിലയില്‍ ക്ഷേത്രട്രസ്റ്റ് നല്‍കിയതാണ് ഈ ഭൂമി. പ്രശ്നങ്ങള്‍ തുടങ്ങിയത് ഇവിടെ ബാബുലാല്‍ വീടുവയ്ക്കാന്‍ തുടങ്ങിയതോടെയാണ്. വീടുനിര്‍മ്മാണത്തിനായി സ്ഥലം നിരപ്പാക്കിത്തുടങ്ങിയതോടെ ഒരുസംഘം എതിര്‍പ്പുമായി എത്തി.
സംസ്ഥാനങ്ങളുമായി ഉള്ള ജി.എസ്.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ നിർദേശങ്ങളുമായി കേന്ദ്രം
ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പ്രശ്നത്തില്‍ ഇടപെടുകയും പൂജാരിക്ക് അനുകൂലമായി തീര്‍പ്പാക്കുകയും ചെയ്തു.
ഇത് വകവയ്ക്കാതെ പ്രശ്നമുണ്ടാക്കിയവര്‍ നിരപ്പാക്കിയ സ്ഥലത്ത് കുടില്‍ കെട്ടാന്‍ തുടങ്ങി. ഇത് ചോദ്യംചെയ്ത പൂജാരിയെ സംഘം മര്‍ദ്ദിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുപേര്‍ക്കെതിരെ പൂജാരിയുടെ മരണമൊഴിയെത്തുടര്‍ന്ന് കേസെടുത്തിട്ടുണ്ട്. പൊലീസ് ഇതില്‍ ഒരാളെ അറസ്റ്റുചെയ്തു. പൊലീസ് പറയുന്നത് ഭൂമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക